അതെ... തനിക്കു ശേഷം ഇനിയാര്? എന്ന ചോദ്യത്തിനു മുമ്പിൽ എൽ.എസ്.എ എന്ന പ്രസ്ഥാനത്തിന് ഒരിക്കൽ പോലും ശങ്കിച്ചു നിൽക്കേണ്ടി വന്നിട്ടില്ല. 48 സംവത്സരങ്ങൾ പിന്നിട്ടിട്ടുള്ള ഈ വിദ്ധ്യാർത്ഥി വിപ്ലവ പ്രസ്ഥാനത്തിന് കാലം കരുതി വെച്ച പവിഴമുത്തായിരുന്നു യാഫീ എന്ന ആ കർമ്മയോഗി.... അമിനി യൂണിറ്റിന്റെ സെക്രട്ടറിയായ് തന്റെ സംഘടനാ പ്രവർത്തനങ്ങൾ തുടങ്ങി ഇന്ന് ഈ മഹാ പ്രസ്ഥാനത്തിന്റെ ആവേശമായ് മാറി കേന്ദ്ര കമ്മിറ്റി അദ്ധ്യക്ഷനായിരിക്കുമ്പോൾ, തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ സദസ്സുകൾ കീഴടക്കി പ്രസംഗ പീഠത്തിലെ രാജകുമാരനായ് വാഴുകയാണ് ഈ നേതാവ്.... എതിരാളികളെ ഒളിയമ്പ് എറിയാൻ ആർക്കും പറ്റും. എന്നാൽ അവന്റെ മൂക്കിന് നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ ഇതുപോലുള്ള ജന്മങ്ങൾ ആണ്ടിലൊന്നെ ഉണ്ടാകൂ.
യാഫീ മൂത്തോനേ...
അങ്ങ് ഈ വിദ്ധ്യാർത്ഥി പടയണിയെ നയിക്കുന്ന കാലത്തോളം ഞങ്ങൾ നിസ്സംശയം പറയും ഒരു ഞാഞ്ഞൂലുകൾക്കും എൽ.എസ്.എയുടെ നാലയലത്തു
വരാൻ സാധിക്കില്ല. അങ്ങ് തുടങ്ങിവെച്ച വികസന സന്ദേശ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. "ഇത് കൊടിയുടെ കളറിലാണ് വിപ്ലവം എന്നു തെറ്റിദ്ധരിച്ചവരുടെ പ്രസ്ഥാനമല്ല..., മറിച്ച് ഏറ്റടുത്ത പ്രവർത്തികളിലാണ് വിപ്ലവമെന്ന് പ്രവർത്തനത്തിലൂടെ കാണിച്ചു തന്നവരുടെ പ്രസ്ഥാനം" #LSA