"അമ്മാവാ.... "എന്നൊരു നീട്ടി വിളി മാത്രം മതി,.. മലയാളിയുടെ മനസ്സിൽ ചിരിച്ച് കൊണ്ടുള്ള നടൻ ശ്രി. പ്രേം കുമാറിന്റെ മുഖം ഓടിയെത്തും!! തൊട്ടുപിന്നാലെ മനസ്സിൽ ശ്രീ. ഗാന ഭൂഷണം സതീഷ് കൊച്ചിനായ് മലയാളികളുടെ നെഞ്ചിൽ ഈരടികൾ മുഴങ്ങും.." കാഥികനല്ല.. കലാകാരനല്ല ഞാൻ!"! പുതുക്കോട്ടയിലെ പുതുമണവാളൻ,
അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങി, അനേകം സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചിരിയെ ആവാഹിച്ച കലാകാരൻ ശ്രീ.പ്രേം കുമാർ ആയിരുന്നു വഴിയോരക്കടയുടെ കഴിഞ്ഞ ദിവസത്തെ അതിഥി.... കാലം കഴിയുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ, ഇന്നും തിളക്കം മങ്ങാത്ത ചിരിയുമായ് അതുല്യപ്രതിഭ വഴിയോര മുറ്റത്തെത്തിയതോടെ, ആരാധകർ പെരുകി. ചേർന്ന് നിൽക്കുന്നവരെ ഒട്ടും മുഷിപ്പിക്കാതെ, തിരിഞ്ഞും മറിഞ്ഞും സെൽഫികൾക്ക് ചിരി പകരുന്ന അതിഥിയെ വഴിയോരം ആരാധനയോടെ നോക്കി നിന്നു. ചായയും വയറ് നിറയെ ഭക്ഷണവും കഴിച്ച് പ്രേം കുമാർ വിട പറയാൻ ഒരുങ്ങിയപ്പോൾ, പാചകത്തിലെ ചട്ടകം മാറ്റി വെച്ച് വഴിയോരത്തെ അടുക്കളയും ഓടിയെത്തി ഒരു രഹസ്യം ചൊല്ലി... "എനിക്കും ഒരു ഫോട്ടോ.... " നാണം തീരും മുൻപേ താര ജാഡകളില്ലാത്ത വ്യക്തിത്വം വഴിയോരക്കടയോടൊപ്പവും ചിത്രം പിടിച്ച് ഒളിമങ്ങാത്ത ചിരിയുമായ് വിട പറഞ്ഞു.. Twitter : bit.ly/2S7zKI1 | LinkedIn : http://bit.ly/2WK4JIG
#Vazhiyorakkada #PremKumar #Malayalamfilmactor #comicactor #foodlovers #tastyfood #restaurant #MysearchIndia #Kilimanoor #നല്ലഭക്ഷണസംസ്കാരത്തിലേക്ക് #ഒഴുക്ക്_തുടരുന്നു